വിഡ്ഢിസ്വപ്നം
--------------
നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !
ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!
സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ പൂക്കാലമെത്തുന്ന കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ പടക്കോപ്പുമായ് പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ മണ്ണുമുഴുതു മറിച്ചവർ !
പിന്നെ,യവശരായെങ്ങോ മറഞ്ഞു പോയ്...
പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു കുത്തുന്നുണ്ടൊരച്ഛനും.
പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു .
കൊണ്ടു വരികയായമ്മ നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച 'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!
പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !
ആയുധം കിട്ടാതലയുന്നു ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു നന്മകൾ ....
--------------
നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !
ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!
സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ പൂക്കാലമെത്തുന്ന കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ പടക്കോപ്പുമായ് പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ മണ്ണുമുഴുതു മറിച്ചവർ !
പിന്നെ,യവശരായെങ്ങോ മറഞ്ഞു പോയ്...
പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു കുത്തുന്നുണ്ടൊരച്ഛനും.
പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു .
കൊണ്ടു വരികയായമ്മ നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച 'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!
പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !
ആയുധം കിട്ടാതലയുന്നു ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു നന്മകൾ ....
ലോകത്തിന്റെ രണ്ടു ധ്രുവങ്ങൾ. അതോ മനസ്സിന്റെ യോ.
ReplyDelete:)..നന്ദി ...
Deleteപക കഴുകി മാറ്റുന്ന മഴ ലോകമെമ്പാടും പെയ്യട്ടെ...
ReplyDelete:-)
Delete