Monday, August 23, 2010

ഓണപ്പൂവിളി.

ഓണപ്പൂവിളി കേട്ടുവോ, വഴിയിലായെന്തോര്‍ത്തു മുക്കുറ്റികള്‍
കാണെക്കാണെ വിടര്‍ന്നിടുന്നരളിയൊന്നായുന്നതിന്നീണമോ
നാണം കൊണ്ടു ചുവന്നു തെച്ചി, ചിരിയാല്‍ തുമ്പക്കുടം പൊട്ടിയി-
ന്നോണച്ചാറ്റലുതിര്‍ത്തു പൂമ്പൊടികളെന്‍ കണ്ണില്‍ കുടുങ്ങുന്നുവോ.

3 comments:

  1. ഓണത്തിനെത്താന്‍ കഴിഞ്ഞില്ല. അല്ല, എത്തിയാലും ഇപ്പോള്‍ മുക്കൂറ്റിയും തെച്ചിയും ഒന്നും ഇല്ല. ദലമര്‍മ്മരങ്ങളിലെ കവിത സമയവാഹിനി വായിച്ചു. അഭിനന്ദനങ്ങള്‍.. ഒപ്പം ബ്ലോഗ് അഗ്രികളില്‍ റെജിസ്റ്റര്‍ ചെയ്തു കൂടെ..

    ReplyDelete
  2. ഹാപ്പി ഓണം ശ്രീജാ....ഹ ഹ ഹ

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...