Friday, December 11, 2009

മുക്തകങ്ങള്‍ - സൗഹൃദം

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍

കാറ്റില്‍പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

-മത്തേഭം


വന്നു നിന്നു, മനമൊന്നുലഞ്ഞു, മിഴി തന്നിലൂര്‍ന്നരിയ നോവുകള്‍
മുന്നമന്നു മമ ജീവനില്‍ കവിത പെയ്തുണര്‍ന്ന കനവിന്‍ നിഴല്‍
പിന്നിലിന്നു കനലൊന്നെരിഞ്ഞു , പടി തന്നിലീ തിരി തെളിച്ചു നീ
തന്നതില്ല, അതിനു മുന്‍പ് തന്നെ വെറുതേ നടന്നു മറയുന്നുവോ


1 comment:

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...